ശമ്പളദിനത്തിന്റെ തലേദിവസമായിരിക്കും മിക്കപ്പോഴും അത് സംഭവിക്കുക. എവിടെ നിന്നെങ്കിലും കറങ്ങിതിരിഞ്ഞ് ഒരു പച്ചക്കുതിര വീടിനുള്ളിലേക്ക് കയറിവരും. രാത്രിയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ടിവി കാണുന്ന സമയത്താവും മിക്കപ്പോഴും ടിയാന്റെ വരവ്. ‘‘കണ്ടില്ലേ പച്ചക്കുതിര, നാളെ ‌വീട്ടിൽ പണം വരുമെന്ന് അവനറിയാം’’ എന്നിങ്ങനെയുള്ള വാക്കുകൾ വീട്ടുകാരിൽനിന്ന് ഉടനെത്തും. കുട്ടികൾ ആരെങ്കിലും അതിനെ ഓടിപ്പിക്കാൻ ശ്രമിച്ചാൽ, ‘‘അതൊരു പാവമല്ല, അവിടിരുന്നോട്ടെ’’ എന്ന ഡയലോഗു കൊണ്ട് ആ നീക്കത്തിനു തടയിടും. അടുത്തിടെ ഒരു പാറ്റയെ കണ്ടപ്പോൾ അതിന്റെ പിന്നാലെ പോയി ചൂലുകൊണ്ട് അടിച്ചോടിച്ച അതേയാൾ പച്ചക്കുതിരയുടെ കാര്യത്തിൽ ‘നിലപാട്’ മാറ്റിയതു കണ്ട് കുട്ടി അന്തംവിട്ടു നിൽക്കും. ഇതെല്ലാം കാണുന്ന പച്ചക്കുതിരയാകട്ടെ, കുറച്ചു നേരം അവിടെ ഗമയിലൊക്കെ ചാടി നടന്ന ശേഷം എങ്ങോ പോയി മറ‍യും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com