നൂറ്റാണ്ടുകൾക്കു മുൻപ് വൈരികളായ ചെമ്പകശേരിയും കായംകുളവും കുട്ടനാടിന്റെ ഓളപ്പരപ്പുകളിൽ കൊമ്പുകോർത്തിരുന്ന കാലം. ഭടൻമാരും നിലക്കാരും തുഴയും വാളും കുന്തവുമെല്ലാം വഹിച്ച് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന ‘ഇരുട്ടുകുത്തി’ വള്ളങ്ങൾ ശത്രുവിനുമേൽ മിന്നലാക്രമണം നടത്തി വിജയിച്ചു മടങ്ങിയിരുന്ന സമയം. ഏതു ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നുപോലും തിരിച്ചറിയാനാവാത്ത വിധം കായലോരത്തെ കൈതപ്പൊന്തകളുടെ മറവിൽനിന്നു വരെ ഈ വള്ളങ്ങൾ ആക്രമണത്തിനു കോപ്പുകൂട്ടി. മുന്നിലെ ബ്ലേഡ് പോലെ കനം കുറഞ്ഞ ഭാഗം വെള്ളത്തെ കീറിമുറിച്ച് പാഞ്ഞു. ആവശ്യത്തിന് ആയുധങ്ങളെയും യോദ്ധാക്കളെയും വഹിച്ച് കുട്ടനാട്ടിലെ കൈത്തോട്ടിൽനിന്നു വരെ പാഞ്ഞെത്തി ശത്രുവിനെ തലങ്ങുംവിലങ്ങും ആക്രമിച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com