കോൺഗ്രസിന്റെ കോട്ടയായിരുന്നു അമേഠി. സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ 2019ൽ ആ കോട്ട തകർന്നു; നായകൻ വീണു. സ്മൃതി കൊടുങ്കാറ്റാണെങ്കിൽ കോൺഗ്രസ് ഇക്കുറി എതിരെ നിർത്തിയിരിക്കുന്ന കിശോരിലാൽ ശർമ ഇളംകാറ്റാണ്. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ. രണ്ടു പേരുടെയും പ്രചാരണങ്ങളിൽ വ്യത്യാസം വളരെ പ്രകടം. ഹിന്ദുത്വവും വികസനവും കൂട്ടിക്കലർത്തിയും പരിഹാസ ശരങ്ങളെയ്തും ആഞ്ഞടിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ടർമാരെ ഇളക്കിമറിക്കുന്ന പ്രചാരണം. മറുഭാഗത്ത് സൗമ്യമായൊരു തലോടൽ പോലെയാണ് കെ.എൽ.ശർമയുടെ പ്രചാരണം. കൂട്ടത്തിലൊരാളെന്നു തോന്നിപ്പിക്കാനുള്ള ശ്രമം. രാഹുൽ ഗാന്ധിയില്ലെങ്കിലും മത്സരത്തിന്റെ കടുപ്പം കുറഞ്ഞിട്ടില്ലെന്നാണ് അമേഠിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുക.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com