ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളിൽ ഇക്കുറിയുണ്ടായ വലിയ മാറ്റം ദക്ഷിണേന്ത്യയ്ക്കു ലഭിച്ച പ്രാധാന്യമാണ്. 400 സീറ്റെന്ന മോഹസംഖ്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി പ്രഖ്യാപനമാണ് ദക്ഷിണേന്ത്യയ്ക്കു മുന്നില്‍ ഈ വലിയ സാധ്യത തുറന്നിട്ടത്. ഇതോടൊപ്പമാണ് ദക്ഷിണേന്ത്യയ്ക്ക് അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഏറെക്കാലമായി നിലനിൽക്കുന്ന ആക്ഷേപവും ചർച്ചയായത്. 400 സീറ്റ് ബിജെപിക്ക് ലഭിക്കണമെങ്കിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ 129 സീറ്റുകളിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യമായിരുന്നു ബിെജപിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഈ 5 സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ചത്. ഇതിൽ 25ഉം കർണാടകയിൽ നിന്നായിരുന്നു. കർണാടകയിൽ ഭരണം നഷ്ടമായതും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നതും ഇത്തവണ ബിജെപിയുടെ വെല്ലുവിളി വർധിപ്പിച്ചു. തിരഞ്ഞെടുപ്പു ഫലത്തിനിപ്പുറം ചിത്രം പൂർണമായും മാറി. താമരവിരിയാൻ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com