പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്. മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com