വൃത്തത്തിൽ പണിത ഇരുമ്പു കുഴലുകൾ, താങ്ങിനിർത്താൻ ഭീമൻ തൂണുകൾ. കോട്ടയം വഴി വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ മറുനാട്ടുകാർക്ക് കൗതുകമാണ് പട്ടണത്തിലെ ഈ കാഴ്ച. ചിലർക്കാവട്ടെ കോട്ടയമെത്തി എന്ന അടയാളവും. അതേസമയം ഈ അസ്ഥികൂടത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചാവും ഇതിന് ചുവട്ടിലൂടെ കോട്ടയത്തുകാർ സഞ്ചരിക്കുക. പലതവണ രാജ്യത്തിനകത്തും പുറത്തും യാത്ര നടത്തിയപ്പോഴാണ് വൻ നഗരങ്ങളിലെ ആകാശപ്പാതകൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കണ്ണിൽ പതിഞ്ഞത്. ഇതുപോലൊരണ്ണം തന്റെ നാട്ടിലും വേണ്ടേ എന്ന് ആ ജനപ്രതിനിധിയുടെ മനസ്സിൽ പതിഞ്ഞത് തീർത്തും സ്വാഭാവികമായിരുന്നു. അങ്ങനെയാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് ചിറകുമുളയ്ക്കുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com