സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വൻതുക കുടിശിക പിരിച്ചെടുക്കാൻ മടിക്കുന്ന കെഎസ്ഇബി ബലം പിടിക്കുന്നതു സാധാരണക്കാരായ ഉപയോക്താക്കളോട്. 2023 മാർച്ച് 1നു ശേഷം വയനാടു ജില്ലയിൽ മാത്രം 3113 പട്ടിക വർഗ കുടുംബങ്ങളുടെ വൈദ്യുതിയാണു ബിൽ കുടിശികയെത്തുടർന്ന് കെഎസ്ഇബി വിച്ഛേദിച്ചത്. ഇതിൽ 1514 കുടുംബങ്ങൾക്കു വൈദ്യുതി പുനഃസ്ഥാപിച്ചു നൽകിയിട്ടുമില്ല. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 2310.70 കോടി രൂപയാണു സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിഞ്ഞു കിട്ടാനുള്ളത്. പലിശ കൂടാതെയാണ് ഈ തുക.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com