ഭരണത്തിലെ മുൻഗണനകളിൽ തിരുത്തൽ വേണമെന്നു മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും സിപിഎം അതു കേട്ടില്ലെന്നു സിപിഐ. സംസ്ഥാന കൗൺസിൽ അംഗീകരിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണു സിപിഎം മുന്നറിയിപ്പു അവഗണിച്ചതു ചൂണ്ടിക്കാട്ടുന്നത്. ക്ഷേമനടപടികൾക്കു പകരം വികസന പദ്ധതികൾക്കു മുൻഗണന നൽകിയതു തിരഞ്ഞെടുപ്പു തിരിച്ചടിയുടെ പ്രധാന കാരണമായി സിപിഎം ഇപ്പോൾ കണ്ടെത്തിയിരുന്നു. വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനകളിലെ മാറ്റം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു വൈകിപ്പോയെന്നാണു സിപിഐയുടെ വിമർശനം. ‘ഭരണരംഗത്തെ പോരായ്മകൾ മുൻപു തന്നെ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തതാണ്. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതും അവർക്കു സംരക്ഷണം നൽകുന്നതുമായ പദ്ധതികളും സ്ഥാപനങ്ങളും സർക്കാരിന്റെ മുൻഗണനയിൽ ഉണ്ടാകണമെന്നാണു പാർട്ടി ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com