ഒരു ജയിൽ നിറയെ കൊടും ക്രിമിനലുകൾ... അകത്ത് ബാർ, സ്വിമ്മിങ് പൂൾ, പഞ്ചനക്ഷത്ര ഹോട്ടൽ, നിശാക്ലബ്, സ്വന്തം ബാങ്ക്, മയക്കുമരുന്ന്, കൂട്ടിന് ബന്ധുക്കളും... എല്ലാം നിയന്ത്രിക്കുന്നത് അധോലോക ഗുണ്ടാസംഘവും, പെട്ടുപോയത് കമ്യൂണിസ്റ്റ് സർക്കാരും. രാജ്യാന്തരതലത്തില്‍വരെ തലവേദനയായി മാറിയ വെനസ്വേലൻ ഗുണ്ടാസംഘം ‘ട്രെൻ ഡി അരാഗ്വ’യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2023 സെപ്റ്റംബർ വരെ, വെനസ്വേലയിലെ കുപ്രസിദ്ധ ജയിലായിരുന്ന ടോകോറോണിനെ നിയന്ത്രിച്ചിരുന്നത് ഈ ഗുണ്ടാസംഘമായിരുന്നു. പിന്നീട് സർക്കാർ തന്നെ സൈന്യത്തെ ഇറക്കി ജയിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഈ ക്രിമിനൽ സംഘത്തിനെതിരെ യുഎസ് രംഗത്തുവന്നത് ലോകമെങ്ങും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെൻ ഡി അരാഗ്വയ്‌ക്കെതിരെ ബൈഡൻ ഭരണകൂടം ഉപരോധവും ഏർപ്പെടുത്തിയതിനു പിന്നാലെ ഇതിലെ അംഗങ്ങളിൽ ചിലർ സ്പെയിനിൽ അറസ്റ്റിലാവുകയും ചെയ്തു. ‘അരാഗ്വ ട്രെയിൻ’ എന്നതാണ് ഈ സംഘത്തിന്റെ പേരിന്റെ ഇംഗ്ലിഷ് പരിഭാഷ. എന്തുകൊണ്ടാണ് വെനസ്വേലയിലെ ഒരു മാഫിയ സംഘം യുഎസിന്റെ ഉൾപ്പെടെ കണ്ണിലെ കരടായത്? മനുഷ്യക്കടത്തിനു പേരുകേട്ട ഈ സംഘത്തിന് കൊള്ള, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ, ക്വട്ടേഷൻ കൊലപാതകങ്ങൾ, കള്ളക്കടത്ത്, സംഘടിത മോഷണങ്ങൾ, ആയുധക്കച്ചവടം എന്നിവയുമായി ബന്ധമുണ്ടെന്ന് ലാറ്റിൻ അമേരിക്കൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുഎസിന്റെ ഉപരോധം വന്നു വീണത്. ചില റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാക്കളും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ഈ സംഘം യുഎസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ചില ഒറ്റപ്പെട്ട കേസുകൾ ഉണ്ടാകാമെങ്കിലും ഈ സംഘത്തിന് യുഎസിൽ വലിയ തോതിലുള്ള സ്വാധീനത്തിന് ഇതുവരെ തെളിവുകളില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com