2024ലെ ജൂണിൽ രണ്ടുവട്ടം ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴുള്ള സന്തോഷം നിറഞ്ഞ മുഖമായിരുന്നില്ല ഇക്കുറി ഷെയ്ഖ് ഹസീനയ്ക്ക്. ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ എയർ ബേസിലാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവി രാജിവച്ച ഹസീന ഇറങ്ങിയത്. ഈ സമയം ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു. നിയമം തകർന്നടിഞ്ഞ നാട്ടിൽ ഓരോരുത്തരും അവരുടെ മനസ്സിൽ തോന്നിയതുപോലെ പ്രവർത്തിച്ചു. പാചകം ചെയ്യാനുള്ള മത്സ്യം മുതൽ വിലപിടിപ്പുള്ള ഫർണിച്ചർ വരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്നു കടത്തിയവരുണ്ട് അക്കൂട്ടത്തിൽ. പതിനഞ്ചുവർഷത്തോളം തുടർച്ചയായി ഭരിച്ച് നാലാംവട്ടത്തിലേക്കുള്ള ഭരണത്തിന്റെ തുടക്കത്തിലാണ് നിസ്സാരമെന്ന് കരുതിയ 'പിള്ളേരുടെ സമരത്തിൽ' ഹസീനയുടെ കാലിടറിയത്. പക്ഷേ ഹസീന വീഴുമ്പോൾ ബംഗ്ലദേശിനെ മാത്രമല്ല ലോകം ശ്രദ്ധിക്കുന്നത് അയൽരാജ്യമായ ഇന്ത്യയെക്കൂടിയാണ്. രാജിവെച്ച ഷെയ്ഖ് ഹസീന ബംഗ്ലദേശിൽനിന്ന് രക്ഷ തേടി എത്തി എന്നതുകൊണ്ടു മാത്രമല്ല ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നത്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യയുടെ കരുത്തും കരുതലും ഈ നോട്ടത്തിന് പിന്നിലുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com