ലൈംഗികപീഡന ആരോപണം നേരിടുന്ന എം.മുകേഷിനോട് നിയമസഭാംഗത്വം രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെടില്ലെങ്കിലും പാർട്ടിയിലും ഇടതുപക്ഷത്തും അദ്ദേഹത്തിന്റെ നില ഭദ്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഒന്നരലക്ഷം വോട്ടിനു പരാജയപ്പെട്ടതോടെ ജില്ലയിലെ സിപിഎമ്മിൽ മുകേഷിന്റെ നില പരുങ്ങലിലാണ്. അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെയാണ് പൊതുമണ്ഡലത്തിലും ആരോപണങ്ങളുയരുന്നത്. കോടതി കുറ്റക്കാരനെന്നു വിധിക്കും വരെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം പ്രസക്തമല്ലെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി. പാർട്ടി അംഗമല്ലാത്തതിനാൽ പാർട്ടിതല അച്ചടക്കനടപടികളും പ്രസക്തമല്ല. നിയമസഭയ്ക്കു പിന്നാലെ ലോക്സഭയിലേക്കും പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചതെങ്കിലും അംഗത്വത്തിന്റെ കാര്യത്തിൽ മുകേഷിന് ഇളവു കൊടുത്തിരുന്നു. എംഎൽഎമാരായ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com