കണ്ണൂർ രാഷ്ട്രീയത്തിലെ പ്രബലനായിരുന്നു ഇ.പി.ജയരാജൻ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നാലെ കേരളത്തിൽ സിപിഎമ്മിന്റെ അമരത്ത് എത്തുമെന്നു കരുതിയിരുന്ന നേതാവ്. പാർട്ടിയുടെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് (1980–84). പക്ഷേ, എല്ലാ ഉയർച്ചകളും അസ്തമിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള അവരോഹണം. രാഷ്ട്രീയ എതിരാളികളുടെ തോക്കിൻമുനയിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട ഇപിക്ക് ജീവിക്കുന്ന രക്തസാക്ഷിയെന്ന പരിഗണനയാണു പാർട്ടിയിലുണ്ടായിരുന്നത്. പിണറായിയുടെയും കോടിയേരിയുടെയും പിൻഗാമിയായാണ് ഇപി പാർട്ടി ജില്ലാ സെക്രട്ടറിയായത്. ഇതേ മാതൃകയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും എത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാൽ, തുടരെ വിവാദങ്ങളിൽപെട്ടതു വിനയായി. വിവാദങ്ങളിൽനിന്ന് ഓരോ തവണയും രക്ഷപ്പെടാൻ തുണയായത്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com