സീതാറാം യച്ചൂരി എന്ന ഇടതുപക്ഷരാഷ്ട്രീയ നേതാവിനെ എല്ലാവർക്കുമറിയാം, പക്ഷേ സീതാറാം യച്ചൂരി എന്ന നയതന്ത്രജ്ഞനു വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. വിദേശനയത്തിൽ പൊതുവേ അഭിപ്രായസമന്വയമുണ്ടാക്കിക്കൊണ്ടു മുന്നോട്ടുനീങ്ങുക എന്ന നയം ദശകങ്ങളായി ഭരണകൂടങ്ങൾ പിന്തുടരുന്നതാണ്. പാർലമെന്റിലോ മറ്റു വേദികളിലോ പ്രതിപക്ഷ കക്ഷികളിൽനിന്നു ശക്തമായ എതിരഭിപ്രായമുണ്ടായാൽ ആ പാർട്ടികളുമായി കൂടിയാലോചന നടത്തി അവരെ ബോധവൽക്കരിക്കുകയോ അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തു നയങ്ങളിൽ മാറ്റം വരുത്തുകയോ ആയിരുന്നു പതിവ്. നരസിംഹ റാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും ഭരണകാലത്തു കാതലായ നയതന്ത്രചർച്ചകളിൽ പ്രതിപക്ഷപ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസംഘടനാവേദികളിൽ ഉയർന്നിരുന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com