ശ്രീലങ്കന്‍ ചരിത്രത്തിലാദ്യമായി പരിഗണനാവോട്ടുകള്‍ എണ്ണുന്നതിലേക്കു നീങ്ങിയ വിധിയെഴുത്ത്. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കൻ പ്രസിഡന്റായി. 2019ലെ മൂന്നു ശതമാനം വോട്ടില്‍നിന്ന് 5 വര്‍ഷം കൊണ്ട് 42% വോട്ടിലേക്കുള്ള കുതിച്ചുചാട്ടം. രാജപക്‌സെ കുടുംബത്തിന്റെ അഴിമതി ഭരണത്തിനും 'അരഗാലയ' പോരാട്ടത്തിനും നന്ദി! തീവ്ര ഇടതുപാര്‍ട്ടിയായ ജനത വിമുക്തി പെരമുനയെ (ജെവിപി) സോഷ്യലിസ്റ്റ് മുഖമാക്കി മാറ്റിയെടുത്താണ് ദിസനായകെ ശ്രീലങ്കയ്ക്ക് പുതിയ ദിശ കാട്ടാനൊരുങ്ങുന്നത്. രാജപക്‌സെ കുടുംബഭരണം അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടതിനു പിന്നാലെ 2022ല്‍ സര്‍ക്കാരിനുനേരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ദിസനായകെയുടെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com