സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ, ഇസ്രയേലിനെ ഞെട്ടിച്ച് ഒരു മിസൈൽ ടെൽ അവീവിന്റെ പരിധിയിൽ വീണു. മിസൈലിന്റെ പ്രധാന ഭാഗം ആളൊഴിഞ്ഞ പ്രദേശത്ത് വീണതിനാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ല. എന്നാൽ ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റലിജൻസ് വിഭാഗവും ഉണ്ടായിരുന്നിട്ടും ആ മിസൈൽ എങ്ങനെ ഇസ്രയേലിൽ വീണു? യെമനിലെ ഹൂതികൾ തൊടുത്ത മിസൈലാണ് എല്ലാ നിയന്ത്രങ്ങളും മറികടന്ന് ഇസ്രയേലിന്റെ വ്യോമപരിധിയിൽ എത്തി താഴേക്ക് പതിച്ചത്. മിസൈലിന്റെ പ്രധാന ഭാഗം ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചത്. എന്നാൽ ചിതറിപ്പോയ ഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രയേൽ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഇസ്രയേൽ, യുഎസ് റഡാറുകളുടെ കാര്യക്ഷമതയില്ലായ്മ വീണ്ടും തുറന്നുകാട്ടുന്നതായിരുന്നു ആ മിസൈൽ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു ഇത്. അതേസമയം, ഇസ്രയേലിന്റെ ഏറെ കൊട്ടിഘോഷിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ നിർണായകമായ പാളിച്ചകൾ ഈ ആക്രമണം തുറന്നുകാട്ടുകയും ചെയ്തു. എന്താണ് അന്ന് സംഭവിച്ചത്? എന്തു തരം മിസൈലാണ് ഇസ്രയേലിന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഹൂതികൾ പ്രയോഗിച്ചത്? ഹൈടെക് റഡാറുകളുടെ ‘കണ്ണുപൊത്തിക്കൊണ്ട്’ ഹൂതി മിസൈൽ എങ്ങനെ ടെൽ അവീവിൽ എത്തി? ഏതൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com