കാലുകുത്താൻ ഇടമില്ലാത്ത ദുരിതയാത്രയ്ക്കിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാർ കുഴഞ്ഞുവീണത് ദിവസങ്ങൾക്കു മുൻപാണ്. ട്രെയിനിൽ കയറാനുള്ള തിരക്കിനിടെ മറ്റൊരാൾക്കും വീണു പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടെ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 27 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായെന്ന് റെയിൽവേ പറയുമ്പോഴും യാത്രാസൗകര്യങ്ങൾ ഇപ്പോഴും പഴയ ട്രാക്കിൽ തന്നെയാണ്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് വൈകിയോടുന്ന വേണാടിനെ രക്ഷിച്ചെടുക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. അതും പലതവണ ഈ ദുരിതയാത്രയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും, പലരും കുഴഞ്ഞുവീണിട്ടും. അതിവേഗ റെയിൽപ്പാതയും പുതിയ ട്രെയിനുകളും ഉൾപ്പെടെ പദ്ധതികൾ പലതും കേരളത്തിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും വേണാടിലെ ഈ ദുരിതത്തിന് പരിഹാരമാകാത്തതെന്താണ്? മറ്റു റൂട്ടുകളിൽ എന്താണ് അവസ്ഥ? വന്ദേഭാരതിന് ഈ തിരക്ക് കുറയ്ക്കാൻ ‘ഇടപെടാനാ’കുമോ? തിരക്ക് പരിഹരിക്കാനുള്ള വഴികൾ എന്തെല്ലാമാണ്? വിശദമായ റിപ്പോർട്ട് വായിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com