ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഡൽഹിയിൽ തയാറാകുന്നത് പ്രവാസികളായ പൗരൻമാരെ സുരക്ഷിതരാക്കുന്നതിനുള്ള പദ്ധതികളാണ്. ലോകരാജ്യങ്ങൾക്കിടയിൽ എവിടെ സംഘർഷമുണ്ടായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആദ്യ നീക്കം സ്വന്തം പൗരൻമാരെ സുരക്ഷിതരാക്കുക എന്നതാണ്. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ പൗരൻമാരെ കൊണ്ടുവരുന്നതിനൊപ്പം രാജ്യതാൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചു. ഇതിലൊന്നായിരുന്നു വിലകുറച്ച് ലഭിക്കുന്ന റഷ്യൻ എണ്ണ. അതുവരെ എണ്ണ ഇറക്കുമതിയുടെ 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 38 ശതമാനത്തിലേക്ക് ഉയർത്തി ഇന്ത്യൻ സംഭരണികൾ നിറച്ചിടാൻ ഇന്ത്യയ്ക്കായി. യുദ്ധവേളകളിൽ ദശാബ്ദങ്ങളായി തുടർന്നുവന്ന പൗരൻമാരെ ഒഴിപ്പിക്കലിനപ്പുറം സ്വന്തം താൽപര്യങ്ങൾ കൂടി സംരക്ഷിക്കാനും ഇതിലൂടെ ഇന്ത്യയ്ക്കായി. ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ ആശങ്കകൾ വലുതാണ്. ഇരുരാജ്യങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധമായി മാറിയാൽ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും പശ്ചിമേഷ്യ പ്രധാനമാണ്. ഇറാ‌ന്‍– ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ എന്തൊക്കെയാണ്? ഇതിന് മുൻപ് മേഖല സംഘർഷത്തിലായപ്പോൾ ഇന്ത്യയ്ക്ക് എത്രമാത്രം ദോഷകരമായി? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com