‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പ...’ കാനനവാസനായ അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താനാഗ്രഹിക്കുന്ന ഏതൊരു തീർഥാടകനും ഏറ്റവും ബോധ്യമുള്ളതും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതുമായ കാര്യമാണിത്. മുൻകാലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ കഠിനപാതയെ മുൻനിർത്തിയായിരുന്നു ഈ വരികളെങ്കിൽ ഇന്ന് അതിന്റെ രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു. കാനനപാതയിൽ കല്ലും മുള്ളും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും 90 ശതമാനം തീർഥാടകരും ആശ്രയിക്കുന്ന പ്രധാന പാതയിലെ യാത്ര ഇന്ന് വളരെ സുഗമമായി മാറിക്കഴിഞ്ഞു. എന്നാൽ, കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാർ – ദേവസ്വം ബോർഡ് നയങ്ങളാണ് ഇന്ന് തീർഥാടകരുടെ അയ്യപ്പദർശനത്തിന് വിഘ്നങ്ങളൊരുക്കുന്നത്. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 17 മണിക്കൂർ മാത്രം തുറന്നിരിക്കുന്ന അയ്യപ്പ നടയിലേക്ക് സന്ദർശനത്തിനായി ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ്. കോവിഡ് വ്യാപനത്തിന് മുൻപു വരെ തീർഥാടനത്തിനെത്തുന്നവർക്ക് കാര്യമായ സങ്കേതിക തടസ്സങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്നാൽ, ആദ്യ കാലത്ത് തീർഥാടകരിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com