ഒടുവിൽ മലക്കംമറിഞ്ഞ് സർക്കാർ, മൗനം നടിച്ച് അധികൃതർ; തീർഥാടകർ ‘വഴി’യാധാരമാകില്ല; വരുമാനത്തിൽ മാത്രം മതിയോ കണ്ണ്?
Mail This Article
‘കരിമല കയറ്റം കഠിനം പൊന്നയ്യപ്പ...’ കാനനവാസനായ അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താനാഗ്രഹിക്കുന്ന ഏതൊരു തീർഥാടകനും ഏറ്റവും ബോധ്യമുള്ളതും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതുമായ കാര്യമാണിത്. മുൻകാലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ കഠിനപാതയെ മുൻനിർത്തിയായിരുന്നു ഈ വരികളെങ്കിൽ ഇന്ന് അതിന്റെ രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു. കാനനപാതയിൽ കല്ലും മുള്ളും ഇന്നും തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും 90 ശതമാനം തീർഥാടകരും ആശ്രയിക്കുന്ന പ്രധാന പാതയിലെ യാത്ര ഇന്ന് വളരെ സുഗമമായി മാറിക്കഴിഞ്ഞു. എന്നാൽ, കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാർ – ദേവസ്വം ബോർഡ് നയങ്ങളാണ് ഇന്ന് തീർഥാടകരുടെ അയ്യപ്പദർശനത്തിന് വിഘ്നങ്ങളൊരുക്കുന്നത്. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് പ്രതിദിനം 17 മണിക്കൂർ മാത്രം തുറന്നിരിക്കുന്ന അയ്യപ്പ നടയിലേക്ക് സന്ദർശനത്തിനായി ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ്. കോവിഡ് വ്യാപനത്തിന് മുൻപു വരെ തീർഥാടനത്തിനെത്തുന്നവർക്ക് കാര്യമായ സങ്കേതിക തടസ്സങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എന്നാൽ, ആദ്യ കാലത്ത് തീർഥാടകരിൽ