2023 ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിൻവറിനെ കൃത്യം ഒരു വർഷത്തിനിപ്പുറം ഇസ്രയേൽ സൈന്യം വധിച്ചിരിക്കുന്നു. ഒരു വർഷത്തോളം എവിടെയായിരുന്നു യഹ്യ? ഒക്ടോബർ 7ലെ ആക്രമണം ഹമാസ് നടത്തുമ്പോഴും ഇദ്ദേഹം എവിടെയായിരുന്നു? മധ്യ ഗാസയിലെ ഖാൻ യുനിസിലെ തുരങ്കങ്ങളിൽ കുടുംബത്തോടൊപ്പം ഒളിച്ചു കഴിയുകയായിരുന്നു യഹ്യ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് (ഐഡിഎഫ്), മറ്റാർക്കും ലഭിക്കാത്ത ഈ ‘ആനുകൂല്യം’ യഹ്യ അനുഭവിച്ചു വരികയായിരുന്നെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഇതോടെ ഗാസയ്ക്കടിയിൽ ഹമാസും ഹിസ്ബുല്ലയും തീർത്ത രഹസ്യ തുരങ്കങ്ങള്‍ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇസ്രയേലിന്റെയും യുഎസിന്റെയും രഹസ്യാന്വേഷണ സേനകളിൽനിന്ന് ഒളിക്കാനായി യഹ്യയ്ക്കു പുറമേ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസറുല്ലയും ഭൂമിക്കടിയിലെ താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മധ്യപൂർവദേശത്തെ പ്രധാനപ്പെട്ട രണ്ട് സായുധ സംഘങ്ങളായ ഹിസ്ബുല്ലയും ഹമാസും കാലങ്ങളായി ഇത്തരം ഭൂഗർഭ താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതും. സൈനിക നീക്കങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ, കള്ളക്കടത്ത്, സുരക്ഷിത ആശയവിനിമയങ്ങൾ, ആയുധ സംഭരണം എന്നിവയ്ക്കെല്ലാം ടണൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. വർഷങ്ങളെടുത്താണ് ഇരു ഗ്രൂപ്പുകളും അവരുടെ ദൗത്യങ്ങൾ അതീവ രഹസ്യത്തോടെ നടത്താനും വ്യോമാക്രമണങ്ങളിൽനിന്നും ശത്രുക്കളുടെ മറ്റ് സൈനിക ഭീഷണികളിൽനിന്നും ഒഴിഞ്ഞുമാറാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള അത്യാധുനിക ടണൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഇറാന്റെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെ ഇതിനു ലഭിക്കുന്നുമുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ സൈന്യം ഗാസയിലേക്കു കടന്നപ്പോള്‍ ആദ്യം ലക്ഷ്യമിട്ടതും ഈ തുരങ്കങ്ങളെയായിരുന്നു. ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിയവരെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com