എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com