നീണ്ട 29 വർഷത്തിനു ശേഷം കേരള സമൂഹത്തിന്റെ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം തിരുത്തി വരച്ചു. എന്നാൽ ആ ചിത്രം തിരുത്തി വരച്ചത് ചിത്രകാരനല്ല, ഒരു പൊലീസുകാരനാണെന്നു മാത്രം. ലാത്തിച്ചാർജിൽ തല പൊട്ടി ചോര ഒലിക്കുന്ന എസ്എഫ്ഐ വനിതാ നേതാവ് ടി.ഗീനാ കുമാരിയുടെ ചിത്രം 1994ലാണ് കേരളം കണ്ടത്. ഏറെ ചർച്ചയായി ആ ചിത്രം. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെത്തിരെ എസ്എഫ്ഐ നടത്തിയ സമരത്തിലാണ് അന്ന് കേരള സർവകലാശാല യൂണിയൻ ചെയർപഴ്സനായിരുന്ന ടി.ഗീനാ കുമാരിയുടെ തല പൊട്ടിയത്. ലാത്തിച്ചാർജ് നടത്തിയ അന്നത്തെ പൊലീസുകാരൻ അഡിഷണൽ എസ്ഐ പി.എൽ.ജോർജ് കഴിഞ്ഞ ദിവസം ഗീനാകുമാരിയെ കണ്ടു, അന്നത്തെ സംഭവത്തിൽ മാപ്പും പറഞ്ഞു. ജോർജ് മാപ്പു പറയുന്ന ആ ചിത്രം വാസ്തവത്തിൽ പഴയ ചിത്രത്തെ സമൂഹത്തിന്റെ മനസ്സിൽനിന്ന് മാറ്റുകയാണ്. അന്ന് യുവ കോൺസ്റ്റബിളായിരുന്ന ജോർജ് ഇന്ന് പാലക്കാട് റെയിൽവേ പൊലീസിൽ എസ്ഐയാണ്. യുവ നേതാവായ ഗീനാകുമാരി ഗവ. പ്ലീഡറും. രണ്ടു ചിത്രങ്ങൾക്കും കാരണക്കാരൻ പൊലീസുകാരൻ ജോർജാണ്. ‘ജോർജ് ഇഫക്ടാ’യി മാറിയ ഈ രണ്ടു ചിത്രങ്ങളും സമൂഹം ചർച്ച ചെയ്യുകയാണ്. അന്ന് ലാത്തിച്ചാർജിനിടയായ സാഹചര്യം എന്താണ്? എങ്ങനെയാണ് ജോർജിന്റെ മനസ്സു മാറുന്നത്? ‘ആ മനംമാറ്റത്തെക്കുറിച്ച് ജോർജ് മനസ്സ് തുറക്കുകയാണിവിടെ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com