പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്‍ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില്‍ സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com