ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും, അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com