എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്ന‍മായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com