18–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തലയുയർത്തി നിൽക്കാൻ സുപ്രീം കോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിക്കു കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും അതു സാധിക്കേണ്ടതായിരുന്നു. തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ പലതും ദുരുദ്ദേശ്യത്തോടെ ഉള്ളതാണെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഇന്നലെ അവകാശപ്പെട്ടത്. ആ ഭാഷ സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിനു ചേർന്നതല്ല; സർക്കാർ ശൈലിയാണെന്നു വിമർശനമുയരുന്നു. ചരിത്രത്തിന്റെ കണക്കെടുപ്പ് ഭരണാധികാരികൾക്കെന്നപോലെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതു സംഭവിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചവർ എന്നുപറഞ്ഞ് കയ്യുയർത്താൻ സാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സർക്കാരിന്റെ ഒരു വകുപ്പെന്നപോലെ പ്രവർത്തിക്കാൻ നിർബന്ധിതരായെന്നു വിമർശിക്കപ്പെടാമെന്ന ആശങ്ക അലട്ടേണ്ടതുമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com