ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. ഇതിനെല്ലാം പുറമേയാണ് മനു തോമസ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com