പുരയിടക്കൃഷിയും പഴവർഗവൃക്ഷങ്ങളും ധാരാളമുള്ള നാടാണ് നമ്മുടെ കേരളം. റബർത്തോട്ടങ്ങളടക്കമുള്ള അഗ്രോഫോറസ്റ്ററി കൃഷിരീതിയും സജീവം. രാസവളങ്ങൾ കുറച്ചുള്ള സുസ്ഥിരകൃഷിയും കൃഷിയിലെ പാരമ്പര്യേതര ഊർജഉപയോഗവും വർധിപ്പിക്കാനായാൽ ഇന്ത്യയുടെ ആഭ്യന്തര കാർബൺ വിപണിയിൽനിന്നു വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിനാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന കൃഷിരീതികൾ പാലിച്ചാൽ നമ്മുടെ കർഷകർക്ക് അധികവരുമാനം നേടാം. ആലുവയിലെ സർക്കാർ കൃഷിഫാം കാർബൺ സന്തുലിത നിലയിലെത്തി. ഓരോ ജില്ലയിലും ഒരു ഫാമെങ്കിലും ഈ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കാർബൺ വിപണി നൽകുന്ന അധികവരുമാന സാധ്യതകളെക്കുറിച്ചുള്ള പരസ്യങ്ങൾ വ്യാപകമാകുന്ന കാലമാണിത്. നേട്ടം മാത്രമല്ല; സൂക്ഷിച്ചില്ലെങ്കിൽ നഷ്ടവുമുണ്ടാകാം. അതിനു കാർബൺ വിപണി സംബന്ധിച്ചു കൃത്യമായ ധാരണകളുണ്ടാകണം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com