വോട്ടെടുപ്പിനു മുൻപുള്ള പ്രവചനങ്ങളും എക്സിറ്റ് പോൾ ഫലങ്ങളും ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കിയിരിക്കുന്നു. 14 വർഷകാലം നീണ്ട ഭരണത്തിനു ശേഷം കനത്ത പരാജയം ഏറ്റുവാങ്ങിയ കൺസർവേറ്റീവ് പാർട്ടി നന്നേ ചുരുങ്ങിയ സീറ്റുകളോടെ ഇനി മുതൽ പ്രതിപക്ഷത്തിരിക്കും. തന്റെ കാലാവധി തീരുവാൻ ഇനിയും മാസങ്ങൾ അവശേഷിക്കവെയാണ് പ്രധാനമന്ത്രി ഋഷി സുനക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് േനരത്തേ തിരഞ്ഞെടുപ്പ് േനരിടുവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനംകൊണ്ട് തന്റെ പാർട്ടിക്ക് പ്രത്യേകിച്ച് െമച്ചമൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ വിവാദങ്ങൾ സുനകിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുകയും െചയ്തു. എല്ലാ കാലവും കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി അവരുടെ സാമ്പത്തിക നയങ്ങളിലെ വ്യക്തതയും അവ ധീരമായി നടപ്പിലാക്കി അവയുടെ ഗുണങ്ങൾ ജനങ്ങളിേലക്ക് എത്തിക്കുവാനുള്ള മിടുക്കുമായിരുന്നു. 1980കളിൽ മാർഗരറ്റ് താച്ചറിന്റെ േനതൃത്വത്തിലുള്ള മന്ത്രിസഭ, അതിനു മുൻപുള്ള വർഷങ്ങളിൽ ബ്രിട്ടൻ േനരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റി ഈ കഴിവ് പ്രകടിപ്പിച്ചതുമാണ്. എന്നാൽ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com