പ്രകൃതിദത്തമായ തുറമുഖം നൽകിയ സൗഭാഗ്യം! സിംഗപ്പൂരിന്റെ സമ്പന്നതയെ കുറിച്ച് ഇങ്ങനെ പറയുന്നവർ ധാരാളമുണ്ട്. ‘‘കേരളത്തിനും സിംഗപ്പൂരാവണ്ടേ?’’ വിഴിഞ്ഞം തുറമുഖ നിർമാണം അനന്തമായി നീണ്ടപ്പോൾ കേട്ട വാക്കുകളാണ്. ഈ ചോദ്യം ഉയർത്തിയാണ് പദ്ധതിയെ അനുകൂലിച്ചവർ നിരന്തരം വാദിച്ചത്. ഒടുവില്‍ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി; ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ വാട്ടർ സല്യൂട്ടും ഏറ്റുവാങ്ങി തീരമടുത്തു. കണ്ടെയ്നറുകളും ഇറക്കി. രാഷ്ട്രീയവൃന്ദമാകെ ആഘോഷത്തോടെ സ്വീകരിച്ചാനയിച്ചു. ഇനി അറിയേണ്ടത് എന്നാണ് കേരളം സിംഗപ്പൂരാകുന്നത് എന്ന പഴയ ചോദ്യത്തിന്റെ ഉത്തരമാണ്. വിഴിഞ്ഞത്തുനിന്ന് സമുദ്രപാതയിൽ 3100 കിലോമീറ്റർ സഞ്ചരിച്ച് സിംഗപ്പൂരിലെ തുറമുഖത്തിലെത്തിയാലും ഈ ചോദ്യത്തിന് പൂർണമായ ഉത്തരം ലഭിക്കില്ല. പകരം ആ തുറമുഖത്തിൽ നിന്നുകൊണ്ട് തിരികെ സിംഗപ്പൂരിനെ നോക്കണം. കുറച്ചു വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കണം. അവിടെ ചേരികൾ നിറഞ്ഞ, പട്ടിണിയും ദുരിതങ്ങളും മാത്രമുണ്ടായിരുന്ന സിംഗപ്പൂരിനെ കാണാം. അയൽരാജ്യം ആട്ടിയകറ്റി പുറത്താക്കിയ കുഞ്ഞൻ ദ്വീപുരാഷ്ട്രം ഇന്നത്തെ നിലയിൽ ലോകരാജ്യങ്ങളെ കൊതിപ്പിക്കുന്ന തലത്തിലേക്ക് വളർന്നത് എങ്ങനെയാണ്? ആ കഥയാണിത്. എങ്ങനെ സിംഗപ്പൂർ യഥാർഥ ‘സിംഹ’മായെന്ന കഥ. ഒപ്പം, വിഴിഞ്ഞത്തിലൂടെ കേരളം സിംഗപ്പൂരിന് സമാനമായ വളർച്ച നേടുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും തേടുകയാണിവിടെ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com