കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ വിശദമായ ആലോചനയുടെ ബലം പ്രകടമാവണം. കാരണം, അവ 142 കോടി ജനതയുടെ സർക്കാരിന്റെ തീരുമാനങ്ങളാണ്. ജൂൺ 25 ഇനി ഭരണഘടന ഹത്യാദിവസമായിരിക്കുമെന്ന് ജൂലൈ 12ന് എടുത്ത തീരുമാനത്തിൽ പക്ഷേ, ആ ഗൗരവം പ്രകടമാകുന്നുണ്ടെന്നു പറയാൻ വയ്യ. അസാധാരണ സാഹചര്യങ്ങളിലൊഴികെ, സർക്കാരുകൾ രണ്ടു സമയത്താണ് തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാറുള്ളത്: കാലാവധി തീരുന്നതിനു തൊട്ടുമുൻപും അധികാരത്തിൽ കയറി ഉടനെയും. ഇനി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്ന ആശങ്കയാലും തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്താലുമാണ് കാലാവധി തീരാറാകുമ്പോഴുള്ള ധൃതിപിടിച്ച തീരുമാനങ്ങൾ. തിരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്ദാനം പാലിക്കുന്നതിലുള്ള ഉത്സാഹമാവും അധികാരമേറ്റാലുടനെ വേഗത്തിലെടുക്കുന്ന തീരുമാനങ്ങൾക്കു പിന്നിൽ. 2014ൽ മോദി സർക്കാർ അധികാരമേറ്റയുടനെ കള്ളപ്പണക്കാരെ പിടികൂടാൻ നടപടി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് അത്തരമൊരു വാഗ്ദാനം നൽകിയിരുന്നു. അധികാരം ലഭിച്ചപ്പോൾ ആ വാക്കു പാലിക്കുകയാണുണ്ടായത്. ഇപ്പോൾ, മൂന്നാം തവണ മോദി സർക്കാർ അധികാരമേറ്റ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com