വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com