എലിസബത്തൻ കാലഘട്ടത്തിലെ ശ്രദ്ധേയനായി കവി സർ ഫിലിപ്പ് സിഡ്നി (1554 -1586) സൈനികനുമായിരുന്നു. 1586ൽ സ്പെയിൻകാരുമായി നടന്ന സുട്ഫെൻ യുദ്ധത്തിൽ തുടയെല്ലിനു വെടിയേറ്റ് അവശനായി, ഒരു തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ച് കിടക്കുകയായിരുന്നു കുലീനനായ ആ ക്യാപ്റ്റൻ. ഒരു കപ്പു വെള്ളവുമായി ഒരു ഭടൻ ഓടിയെത്തി. കപ്പു ചുണ്ടോടുചേർത്ത നിമിഷം. മരണത്തോടു മല്ലടിച്ച് അടുത്തു കിടക്കുന്നൊരു ഭടന്റെ ദയനീയനോട്ടം ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘വെള്ളം അയാൾക്കു കൊടുക്കൂ’ എന്ന് ഉടൻ നിർദ്ദേശിച്ചിട്ട്, അയാളെ നോക്കിപ്പറഞ്ഞു, ‘എനിക്കുള്ളതിനെക്കാൾ‌ വലിയ ആവശ്യം തനിക്കാണ്’. കാരുണ്യം നിറഞ്ഞുപതയുന്ന ഹൃദയസ്പർശിയായ സംഭവം. 26 ദിവസത്തിനുശേഷം 31–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അക്കഥ നാമോർക്കുന്നു!

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com