ഈയിടെ നടന്ന മൂന്നു സംഭവങ്ങൾ കാണുക. മൂന്നും വാർത്തകളിലൂടെ വായനക്കാർക്കു പരിചിതമാണ്. ജൂലൈ 12ന്, പരീക്ഷണാർഥം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പലിന് സ്വീകരണം നൽകുന്നു. ജൂലൈ 13ന്, തലസ്ഥാനത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന തമ്പാനൂരിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജോയി എന്ന ശുചീകരണത്തൊഴിലാളി മരിക്കുന്നു. അന്നുതന്നെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ എന്ന രോഗി 42 മണിക്കൂർ കുടുങ്ങുന്നു. ഈ മൂന്നു സംഭവങ്ങളെയും കൂട്ടിയിണക്കുന്ന രണ്ടു കണ്ണികളുണ്ട്: ഒന്ന്, പിതൃത്വം അവകാശപ്പെടൽ; രണ്ട്, ഉത്തരവാദിത്തം ഒഴിയൽ. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സ്വന്തമാക്കാൻ ഭരണകൂടവും രാഷ്ട്രീയപ്പാർട്ടികളും നടത്തിയ പിടിവലി കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിച്ചു. തുറമുഖത്തെ മുൻപ് എതിർത്തവർ അതു കുമ്പസാരിക്കുന്നതും കണ്ടു: നന്നായി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുകളും പരന്നൊഴുകി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com