യുപിയിൽ, ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അസംതൃപ്തരുടെ മുറുമുറുപ്പുകൾ പുറത്തേക്കു മുഴങ്ങിത്തുടങ്ങിയതോടെ യോഗി ആദിത്യനാഥ് സർക്കാരിനു ചുവടുതെറ്റുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ, ഉപമുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യയും ബ്രജേഷ് പാഠകും മുഖ്യമന്ത്രിക്കെതിരെ തുടങ്ങിവച്ച പടയൊരുക്കം പാർട്ടി കേന്ദ്രനേതൃത്വത്തിനു തലവേദനയായിരിക്കുന്നു. നിയമസഭയിലെ 10 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗിയുടെ നില കൂടുതൽ പരുങ്ങലിലായിട്ടുമുണ്ട്. ഡൽഹിയിലെ വൈഫൈ കണക്‌ഷനു യുപിയിൽനിന്നുള്ള പാസ്‌വേഡ് എന്നും മറ്റും കേശവപ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചതിനു തൊട്ടുപിന്നാലെയാണു വെള്ളിയാഴ്ച യോഗി വിളിച്ച യോഗത്തിൽനിന്നു മൗര്യ വിട്ടുനിന്നത്. കോൺഗ്രസിന്റെ ചാവേറാണ് അഖിലേഷെന്നു മൗര്യ തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ യുപി നേതൃത്വത്തിലെ വിള്ളൽ മറച്ചുവയ്ക്കാൻ അതൊന്നും ഉപകരിച്ചിട്ടില്ല. ഡൽ‌ഹിയിൽ‌ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ‌മൗര്യ കൂടിക്കാഴ്ച നടത്തിയതിനെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com