അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയാവുകയാണ് വയനാട്. ഒരു നാടൊന്നാകെ ഉരുൾപൊട്ടലിൽ ഒലിച്ചില്ലാതാവുന്ന കാഴ്ച! കേരളത്തിന് ഇത്തരം ദുരന്തങ്ങൾ പുതിയ കാഴ്ചയല്ലാതായിട്ട് കുറച്ചുകാലമായി. 2018ലെ മഹാപ്രളയത്തിനു ശേഷം പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും മലവെള്ളപ്പാച്ചിലിൽ ജീവിതങ്ങൾ മറഞ്ഞുപോയത് നമ്മുടെ കൺമുന്നിലാണ്. കവളപ്പാറയിൽ, മണ്ണിനടിയിൽ ഇനിയും ബാക്കിയാണ് രക്ഷിക്കാനാവാതെ പോയവർ. എന്തുകൊണ്ടാണ് കേരളം തുടർച്ചയായി ഇത്തരം ദുരന്തങ്ങൾക്ക് സാക്ഷിയാവുന്നത്? സംസ്ഥാനം വീണ്ടും പ്രളയഭീതിയിലേക്കാണോ നീങ്ങുന്നത്? എങ്ങനെ ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാം? കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com