ആ മലകൾക്കു മുകളിൽ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിവച്ചു. കാണുന്നിടത്തെല്ലാം മഞ്ഞും മലയും. പോകുന്നിടത്തെല്ലാം പുഴയും മഴയും. പിൻതലമുറ ആ നാടിനെ മേപ്പാടിയെന്നു വിളിച്ചു. മേപ്പാടിയെന്നാൽ വയനാട്ടിലെ പറുദീസ എന്നു മറുനാട്ടുകാർ വിളിച്ചു. കൊതിച്ചു പോകുന്ന കാലാവസ്ഥയാണ് എന്നും. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകളാണ് എവിടെയും. മേപ്പാടിയിൽ പോയാൽ പിന്നെ എന്തിന് മൂന്നാറും ഊട്ടിയും പോകണം. എന്തും വിളയുന്ന മണ്ണ് ജനങ്ങളെ ഈ നാട്ടിലേക്ക് ആകർഷിച്ചു. കുടിയേറ്റം ആരംഭിച്ചതോടെ മേഖല കൃഷിഭൂമിയായി മാറി. എന്നാൽ എല്ലാം നൽകിയ സ്വന്തം നാടിന് പ്രകൃതി കാത്തു വച്ചത് ദുരന്തങ്ങളാണോ? കഴിഞ്ഞ 200 വർഷം മേപ്പാടിയുടെ ചരിത്രം തിരഞ്ഞാൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ വരവും പോക്കും കാണാം. മലയുടെ നിൽപ്പും പുഴയുടെ പോക്കും നിർണയിച്ചതും ഈ ദുരന്തങ്ങളായിരുന്നു. അതേ സമയം 2018ന് ശേഷം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com