കാലവർഷത്തിൽ ഇത്തവണ കേരളത്തിൽ അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതുമുതൽ ആശങ്കയിലായിരുന്നു പലരും. ഇത്തവണ കേരളത്തെ എന്തു ദുരന്തമാണ് കാത്തിരിക്കുന്നതെന്നതായിരുന്നു ആ ആശങ്കയ്ക്കു പിന്നിൽ. പ്രളയമോ ഉരുൾപൊട്ടലോ ഇല്ലാതെ കാലവർഷം കടന്നുകിട്ടിയാൽ മതിയെന്ന പ്രാർഥനയിലായിരുന്നു ജനം. പക്ഷേ, കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും ഉറങ്ങിക്കിടന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കിയതിന്റെ നടുക്കത്തിൽ ഉള്ളുപൊട്ടി വിറങ്ങലിച്ചുനിൽക്കുകയാണ് കേരളം. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന ജലബോംബായി കൂമ്പാരമേഘങ്ങൾ കേരളത്തിന്റെ ആകാശത്ത് ഉരുണ്ടുകൂടുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി അതിതീവ്രമഴ ആവർത്തിച്ചു ലഭിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. അതിതീവ്ര മഴ മാത്രമാണോ കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം? ഐആർടിസി (Integrated Rural Technology Centre) മുൻ ഡയറക്ടറും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വകുപ്പ് തലവനുമായിരുന്ന ഡോ.എസ്.ശ്രീകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com