താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്ന് ജനറൽ സെക്രട്ടറി സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നത് നടി രേവതി സമ്പത്തിന്റെ പീഡനാരോപണത്തെ തുടർന്നായിരുന്നു. 506 അംഗങ്ങളുള്ള സംഘടനയ്ക്ക് കടുത്ത ക്ഷീണമായി സംഭവം. നീതി ലഭിക്കുമെന്ന് ഉറപ്പു നൽകണമെന്നും സിദ്ദിഖിനെ സിനിമയിൽനിന്നു വിലക്കണമെന്നുമാണ് രേവതി സമ്പത്ത് ഇതുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കിയത്. സിനിമ മോഹിച്ചെത്തിയ തന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടിയാണു സിദ്ദിഖിന്റെ താരപദവിയെന്നും അവർ പറയുന്നു. തെളിവുകൾ കയ്യിലുണ്ടെന്നും നീതി ലഭിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് രേവതിയുടെ നിലപാട്. തന്നെ കെണിയിൽ പെടുത്തിയതാണെന്നും അവര്‍ പറയുന്നു. യഥാർഥത്തിൽ എന്താണ് അന്ന് സംഭവിച്ചത്? പൊലീസിലും വനിതാ കമ്മിഷനിലും പരാതിപ്പെട്ടപ്പോൾ എന്തായിരുന്നു അവരുടെ നിലപാട്? നിയമപരമായി മുന്നോട്ടു പോകുമോ? മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് രേവതി സമ്പത്ത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com