ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നു മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ധർമസങ്കടത്തിലായത് സർക്കാർ. രാജ്യാന്തര ചലച്ചിത്ര മേള ഉൾപ്പെടെ അടുത്തിരിക്കെ അക്കാദമി ചെയർമാൻതന്നെ രാജിവച്ചത് സാംസ്‌കാരിക വകുപ്പിനും തലവേദനയായി. സിനിമാനയം രൂപീകരിക്കുന്നതിനുള്ള സമിതിയിൽനിന്നു നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി നിർദേശിച്ചിട്ടുള്ള സമഗ്ര സിനിമാനയം രൂപപ്പെടുത്താനുള്ള സമിതിയിലാണു മുകേഷിനെ ഉൾപ്പെടുത്തിയിരുന്നത്. ഷാജി എൻ.കരുൺ അധ്യക്ഷനും സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജു വാരിയർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി.ഉണ്ണിക്കൃഷ്ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളുമായ പത്തംഗ സമിതിയാണു രൂപീകരിച്ചിരുന്നത് വ്യക്തിപരമായ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com