തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്‌മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com