ദശകങ്ങൾ നീണ്ട രക്തരൂഷിതമായ വംശീയകലാപവും അതിന്റെ അനുരണനങ്ങളും ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികൾക്കു ശേഷം ശ്രീലങ്കൻ ജനത നാളെ അനിതരസാധാരണമായ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടമായ തരംഗമോ വ്യക്തമായ ധ്രുവീകരണമോ ഇല്ലാത്തതുകൊണ്ടുതന്നെ, ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ആരും പ്രതീക്ഷിക്കാത്ത ചില അടിയൊഴുക്കുകളായേക്കും. ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെ നടന്ന 2022ലെ ജനകീയപ്രക്ഷോഭത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും മനുഷ്യാവകാശലംഘനങ്ങളും എല്ലാ പരിധിയും കടന്നപ്പോഴായിരുന്നു സാധാരണ മനുഷ്യർ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകൾ കയ്യേറിയത്. ഈ ജനകീയകലാപത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ശ്രീലങ്ക എന്ന ദ്വീപുരാഷ്ട്രത്തിന്റെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com