നിലവിലുള്ള പ്രസിഡന്റിനെയും വേറെ ഒരു ശക്തനായ എതിരാളിയെയും മലര്‍ത്തിയടിച്ച്, ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷനല്‍ പീപ്പിള്‍സ്‌ പവര്‍ (എൻപിപി) എന്ന രാഷ്ട്രീയ സഖ്യത്തിന്റെ നേതാവായ അനുര കുമാര ദിസ്സനായകെ ആയിരുന്നു പോയ വാരത്തിലെ വാര്‍ത്താ താരം. ലോകത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ്‌ വഴി ഒരു ഇടതുപക്ഷ ചായ്‌വുള്ള കക്ഷിയുടെ നേതാവ്‌ പ്രസിഡന്റായി അധികാരത്തിലെത്തിയത്‌ വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്ന സംഭവം തന്നെയാണ്‌. എന്നാല്‍, അതിലുപരിയായി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം ശ്രീലങ്ക എന്ന രാഷ്ട്രത്തിന്റെ മാത്രമല്ല ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യ പ്രദേശത്തിന്റെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്ന ഒരു സംഭവവികാസമായതിനാല്‍ ഇതിനു വലിയൊരു കാലിക പ്രാധാന്യം കൂടിയുണ്ട്‌. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ നമ്മുടെ തെക്ക്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ‘സിലോണ്‍’ എന്നറിയപ്പെട്ടിരുന്ന ദ്വീപിൽ നിന്നുകൂടി ബ്രിട്ടിഷുകാര്‍ പടിയിറങ്ങി. നൂറ്റിമുപ്പതിലേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബ്രിട്ടിഷ്‌ ഭരണത്തില്‍ നിന്ന് പുറത്തു വന്ന് സ്വതന്ത്ര രാജ്യമായി നിലകൊള്ളുവാന്‍ തുടങ്ങിയതിനു ശേഷവും സിലോണ്‍ ബ്രിട്ടിഷ്‌ സാമ്രാജ്യത്തിന്റെ ഭാഗമായി സ്വയംഭരണാവകാശമുള്ള ഒരു കോളനിയായി അടുത്ത കാല്‍ നൂറ്റാണ്ടു കാലത്തോളം തുടര്‍ന്നു. 1972ല്‍ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്‌ ഒരു ‘റിപ്പബ്ലിക്ക്‌’ ആയി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com