ആക്രമണങ്ങൾ നിരന്തരമേറ്റിട്ടും ഞാൻ ഇവിടെ നിങ്ങളുടെയെല്ലാം കൂടെത്തന്നെ ഉണ്ടല്ലോ’ എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു ചോദിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണം പിണറായി വിജയന്റെ കയ്യിലായിട്ട് കാൽനൂറ്റാണ്ടു കഴിയുന്നു! 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്; 2016ൽ മുഖ്യമന്ത്രിയും. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ഇത്രയും നീണ്ടകാലം ഒരു പാർട്ടിയെ പൂർണമായി വരുതിയിൽ നിർത്തിയ നേതാവ് കേരളത്തിൽ വേറെയില്ല. പ്രതിപക്ഷത്ത് ഈ കാൽനൂറ്റാണ്ടിനിടയിൽ കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ് വി.ഡി.സതീശൻ വരെയായി പിണറായിയുടെ പ്രതിയോഗികളുടെ നിര. മുഖ്യമന്ത്രിക്ക് 79 വയസ്സായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ 81 കഴിയും. സിപിഎമ്മിന്റെ സംഘടനാപദവികളിൽ തുടരാനുള്ള പ്രായം 75 ആയി പരിമിതപ്പെടുത്തിയതു കണക്കിലെടുക്കുമ്പോൾ അടുത്തവർഷം നടക്കുന്ന മധുര പാർട്ടി കോൺഗ്രസോടെ അദ്ദേഹം പൊളിറ്റ്ബ്യൂറോയിൽനിന്നു മാറി പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ക്ഷണിതാവാകും. തിരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രിയായി തുടരാനിടയുള്ള പിണറായി വീണ്ടും മത്സരിക്കാനുള്ള സാധ്യത

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com