മരണം അവശേഷിപ്പിക്കുന്ന ശൂന്യത നികത്താനാവില്ല എന്നു പറയാറുണ്ട്. രത്തൻ ടാറ്റയുടെ കാര്യത്തിൽ, ആ വിശേഷണത്തിന് അർഥമേറുന്നു. കാരണമൊന്നേയുള്ളൂ, അദ്ദേഹത്തെപ്പോലൊരാൾ വേറെ ഇല്ല. രത്തൻ ടാറ്റയുടെ ജീവിതം സ്വച്ഛസുന്ദരവും സുഗമവുമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവും. ഒട്ടുമേയല്ല, മുംബൈ ടാറ്റ ഹൗസ് എന്ന കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ ജീവിച്ച ബാല്യത്തിനപ്പുറം സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആ യാത്ര. അങ്ങേയറ്റം ലജ്ജാശീലനായിരുന്ന രത്തൻ വ്യക്തിജീവിതത്തിലേക്കുള്ള ജനാലകൾ എപ്പോഴും അടച്ചിട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരില്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടുത്തറിയാവുന്നവരുമില്ല. ഒരുപക്ഷേ, അതു തന്നെയായിരിക്കും ആ ജീവിതത്തിന്റെ സൗന്ദര്യം. ടാറ്റ കുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട നവൽ ടാറ്റയുടെ മകൻ, അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ വേദനയും അവജ്ഞയും നേരിട്ട ബാല്യം, ഒടുവിൽ മുത്തശ്ശി നവജ്ബായിയുടെ കരവലയത്തിൽ, കരുതലിൽ രത്നംപോലെ തിളങ്ങി രൂപപ്പെട്ട വ്യക്തിത്വം. ജീവിതത്തിന്റെ നാടകീയതകളിൽ തളരാതെ കാലുറപ്പിച്ച രത്തൻ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com