ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഒരുകാര്യം സംശയമില്ലാത്തവണ്ണം വ്യക്തമാക്കി– കശ്മീരിലെ വിഘടനവാദികൾക്കു ജനപിന്തുണയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അവരുടെ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ ചെവിക്കൊണ്ടത് മരണഭയംകൊണ്ടു മാത്രമാണ്. കേരളത്തിലെയും ആന്ധ്രയിലെയും ചില നക്സലൈറ്റ് (മാവോയിസ്റ്റ്) സംഘടനകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യാ വിരുദ്ധ നിലപാടുള്ള തീവ്രവാദികളുമെല്ലാം തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാറുണ്ടെങ്കിലും ആളുകൾ വകവയ്ക്കാറില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വഴിപാടു പോലെ ചുവരെഴുതിയും ലഘുലേഖ വിതരണം ചെയ്തും നിർവൃതിയടയാറുള്ള ഈ സംഘടനകൾക്ക് ആഹ്വാനം നടപ്പാക്കാനുള്ള സംഘടനാബലമില്ലെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, കശ്മീർ താഴ്‌വരയിലെ സ്ഥിതി അതായിരുന്നില്ല. പാക്കിസ്ഥാന്റെ പിന്തുണയോടെ അഴിഞ്ഞാടിയിരുന്ന ഭീകര സംഘടനകളും അവരുടെ പ്രത്യക്ഷരൂപമായിരുന്ന ഹുറിയത്ത് കോൺഫറൻസും ജമാ അത്ത് ഇസ്‌ലാമി ജമ്മു ആൻഡ് കശ്മീരും (ജെഐജെകെ) മറ്റും വോട്ടുചെയ്യാൻ പോകരുതെന്നു ഭീഷണിപ്പെടുത്തിയാൽ പിന്നെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com