1996 മുതൽ തുടർച്ചയായി ജയിക്കുന്ന ചേലക്കരയെ ഉറച്ചകോട്ടയായാണ് ഇടതുമുന്നണി കാണുന്നത്. മുൻപ് എംഎൽഎ ആയിരുന്ന യു.ആർ.പ്രദീപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു സീറ്റ് വിട്ടുകൊടുത്തതാണെന്ന പ്രതിച്ഛായ അദ്ദേഹത്തിനു ഗുണം ചെയ്യുമെന്നും എൽഡിഎഫ് കണക്കാക്കുന്നു. ഭരണവിരുദ്ധ വികാരത്തിലാണു യുഡിഎഫിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ ലഭിച്ച ലീഡ് 5173 വോട്ട് മാത്രമാണെന്നത് പ്രതീക്ഷകൾക്ക് കരുത്തേകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 39,400 വോട്ടിനു ജയിച്ച മണ്ഡലമാണിത്. ടി.എൻ.സരസു ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ചതാണ് എൻഡിഎയ്ക്കു പ്രതീക്ഷയേകുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയ്ക്ക്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com