ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല. അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com