‘പയ്യോളി എക്സ്പ്രസ്’ എന്നു കേൾക്കുമ്പോൾ തീവണ്ടി വേഗത്തിൽ പി.ട‌ി.ഉഷ എന്ന പേര് ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിലേക്കു കുതിച്ചെത്തും. കോഴിക്കോട് പയ്യോളിയിലെ കടപ്പുറത്ത് ഓട‌ിത്തുടങ്ങിയപ്പോൾ മുതൽ ലൊസാഞ്ചലസിലെ ഒളിംപിക്സ് ട്രാക്കിൽ കുതിച്ചോടുമ്പോൾ വരെ ഉഷയ്ക്കു മുന്നിലുണ്ടായിരുന്നത് ഒറ്റലക്ഷ്യം– രാജ്യത്തിനായി ഒരു മെഡൽ! സെക്കൻഡിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ നഷ്ടപ്പെട്ട ആ മെഡൽ ഇന്നും ഇന്ത്യൻ കായിക ലോകത്തിന്റെ നെഞ്ചിലെ തീരാവേദനയാണ്. പിന്നീട് പല രാത്രികളിലും ആ സ്വപ്നനഷ്ടം ഓർത്ത് ഞെട്ടിയുണർന്ന് കരഞ്ഞതായി ഉഷ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നീട് ഉഷയുടെ ജീവിതത്തെയാകെ പരുവപ്പെടുത്തിയതും കിട്ടാതെ പോയ ആ മെഡലായിരുന്നു. രാജ്യസഭാംഗമായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായും കായികരംഗത്ത് ഇപ്പോഴും ഓട്ടം തുടരുന്ന ഉഷയ്ക്ക് അറുപത് തികയുകയാണ്. കായികരംഗത്തെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന പദ്ധതികളുമായി ഇനിയും കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ് പി.ടി.ഉഷ. ഉഷയോട് വിവിധ മേഖലകളിലെ പ്രതിഭകൾക്ക് എന്തൊക്കെയാവും ചോദിക്കാൻ ഉണ്ടാവുക? 60–ാം ജന്മദിനത്തിൽ ‘ചോദ്യങ്ങളുടെ ഉച്ചകോടി’ക്കു മറുപടി പറയുന്നു. ഉഷയ്ക്ക് ജന്മദിനാശംസകളും ഒപ്പം ചോദ്യങ്ങളുമായി വിവിധ മേഖലകളിലെ പ്രതിഭകൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com