‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com