ഒരുവണ്ടി നിറയെ സുന്ദരൻമാർ. കൂട്ടത്തോടെ വന്നിറങ്ങുന്നു. ഡ്രെസിങ് റൂമിലേക്കു പോകുന്നു. വാമപ്പ് ചെയ്യുന്നു. പിന്നെ നീലക്കുപ്പായത്തിൽ കളത്തിലേക്കുവരുന്നു. ഇറ്റലിയുടെ ദേശീയഗാനം പതിനായിരക്കണക്കിനു കാണികൾക്കൊപ്പം പാടുന്നു. കളി തുടങ്ങുന്നു. അതുവരെ കണ്ടതെല്ലാം സുന്ദരചിത്രങ്ങൾ. തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇറ്റലി ഫുട്ബോൾ ടീമിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. നീലക്കണ്ണുള്ള സുന്ദരൻമാർ. പോണിടെയ്ൽ കെട്ടിയ സുന്ദരൻമാർ, തലമുടി അലക്ഷ്യമായിട്ട സുന്ദരൻമാർ. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങൾക്കിത്ര ഭംഗിയോ എന്നു ചിന്തിച്ചുപോകുന്നതരം ഹാൻസം ഗയ്സ്. പന്തുകളിയുടെ സാങ്കേതിക രഹസ്യങ്ങളുടെ മതിൽക്കെട്ടിനിപ്പുറം മാത്രം നിന്ന മലയാളി യുവതികളെ പച്ചപ്പുൽ മൈതാനത്തെ തുറന്നു പറച്ചിലുകളിലൂടെ കൈകോർത്തുപിടിച്ച് അപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയ സുന്ദരൻമാർ. അത്തരം സുന്ദരൻമാർക്കിടയിൽനിന്ന്, കളിയുടെ ഭൂരിഭാഗം സമയവും തീർന്നല്ലോ എന്നു വിചാരിച്ചിരിക്കുമ്പോൾ അതാ എഴുന്നേറ്റുവരുന്നു ഒരാൾ. അധികം ഉയരമില്ല. കഷണ്ടികയറിയ തല

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com